Sunday, September 23, 2012

പ്രവാചകനിന്ദ !

1)അനസ് (റ)വില്‍ നിന്നും നിവേദനം. തിരുമേനി പത്നിമാരേയെല്ലാവരെയും രാ ത്രി യോ പകലോ ഒരൊറ്റ മണിക്കൂറിനുള്ളില്‍ സന്ദ൪ശിക്കാറുണ്ടായിരുന്നു .ആ പ ത്നി മാ൪ പതിനൊന്നു പേരുണ്ടായിരുന്നു.ഒരു റിപ്പോ൪ട്ടില്‍ ഒമ്പത് എന്നും പറ ഞ്ഞിട്ടുണ്ട്. അങ്ങിനെ അത്രയുമധികം സ്ത്രീകളുമായി സഹവസിക്കാന്‍ തിരുമേനി ക്കു കഴിയുമോ എന്ന് അനസിനോടു ചില൪ ചോദിച്ചു "മുപ്പതുപേരുടെ ശക്തിയാണ് തിരുമേനിക്ക് അല്ലാഹു നല്‍കിയിട്ടുണ്ടെന്ന് ഞങ്ങള്‍ പറയാറുണ്ടായിരുന്നു "വെ ന്നാണ് ഹസ്രത്ത് അനസ് അതിനു മറുപടി പറഞ്ഞത് (കിതാബ് അല്‍ഗുസ്ല്‍ .ബുഖാരി) 2)ജാബിറില്‍ നിന്നും നിവേദനം ഒരിക്കല്‍ പ്രവാചകന്‍ ഒരു സ്ത്രീയെ നോക്കി ഉടന്‍ പ്രവാചകന്‍ തന്റെ ഭാര്യയായ സൈനബയുടെ അടുത്തേക്ക് പോയി .അപ്പോള്‍ അവ൪ തോല്‍ സഞ്ചി വൃത്തിയാക്കുകയായിരുന്നു .പിന്നീട് പ്രവാചകന്‍ അവരുമാ യി ആഗ്രഹ പൂ൪ത്തീകരണം നടത്തി എന്നിട്ട് അദ്ദേഹം തന്റെ സ്വഹാബികളുടെ അടുത്ത് ചെന്നു പറഞ്ഞു നിങ്ങളുടെ അടുത്ത് ഒരു സ്ത്രീ പ്രത്യക്ഷപ്പെട്ടാല്‍, അവ൪ പിശാചിന്റെ വേഷധാരണത്തോടുകൂടിയാണ് വരുന്നതും പോകുന്നതും.അതിനാല്‍ നിങ്ങളില്‍ ആരെങ്കിലും ഒരു സ്ത്രീയെ നോക്കിയാല്‍ അവന്‍ തന്റെ ഭാര്യയെ സമീ പിക്കുകയും അവളുമായി ശയിക്കുകയും ചെയ്യട്ടെ. അപ്പോള്‍ ഇവന്റെ മനസ്സ് ഇത്ത രം ആഗ്രഹങ്ങളില്‍ നിന്നും മറ്റിനി൪ത്തപ്പെടും (കിതാബ് അന്നികാഹ് .മുസ്ലിം) 3)“ അനസില്‍ നിന്നും നിവേദനം ഖൈബ൪ യുദ്ധശേഷം തടവുകാരേയെല്ലാം ഒരു മിച്ചു കൂട്ടി . വാഹിയ പ്രവാചകന്റെ അടുത്തുവരികയും തടവുകാരില്‍ നിന്നും ഒരു അ ടിമ സ്ത്രീയെ തനിക്കു നല്‍കണമെന്നു അപേക്ഷിക്കുകയും ചെയ്തു .പ്രവാചകന്‍ ഏ തെങ്കിലും ഒരു സ്ത്രീയെ തെരഞ്ഞെടുക്കുവാന്‍ അനുവാദം നല്‍കി. അദ്ദേഹം സഫിയ യെ തിരഞ്ഞെടുത്തു .അപ്പോള്‍ ചിലയാളുകള്‍ നബിയുടെ അടുത്തു വരികയും ഖു റൈസ ഗോത്രത്തിലെ സമുന്നതയായ സഫിയയെ പ്രവാചകന്‍ അറിയാതെയാണ് വാഹിയക്കു നല്‍കിയതെന്നും ,അവള്‍ പ്രവാചകനാണ് ഏറ്റവും അനുയോജ്യമെ ന്നും പറഞ്ഞു .അങ്ങിനെ പ്രവാചകന്‍ സഫിയയെയും കൂട്ടി വാഹിയയോട് പ്രവാ ചകന്റെ അടുക്കല്‍ വരുവാന്‍ കല്‍പിക്കുകയും സഫിയയെ പ്രവാചകന്‍ കണ്ടപ്പോ ള്‍ വാഹിയയോടു തടവുകാരില്‍ നിന്നും വേറൊരു സ്ത്രീയെ തിരഞ്ഞെടുക്കുവാന്‍ പറ യുകയും ചെയ്തു. അനസ് പറയുന്നു ,പ്രവാചകന്‍ സഫിയയെ മോചിപ്പിക്കുകയും വി വാഹം കഴിക്കുകയും ചെയ്തു (കിതാബുസ്സ്വലാത്ത് .ബുഖാരി) 4)"ഇബ്നു ഇസ്ബാഖ് പറഞ്ഞു അദ്ദേഹം ഇബ്നു ഇസ്ഹാഖില്‍ നിന്നും നിവേദനം ചെയ്തു പ്രവാചകന്റെ മുമ്പില്‍ അബ്ബാസിന്റെ മകള്‍ ഉമ്മുഹബീബ അങ്ങോട്ടും ഇ ങ്ങോട്ടും പോകുന്നതായി കണ്ടു പ്രവാചകന്‍ പറഞ്ഞു .അവള്‍ കന്യയാകുന്ന കാലം വരെ ഞാന്‍ ജീവിച്ചിരിക്കുകയാണെങ്കില്‍ ഞാന്‍ അവളെ വിവാഹം കഴിക്കും. പ ക്ഷെ അവള്‍ കന്യയാകുന്നതിനുമുമ്പേ നബി മരിച്ചു.” 5) ആയിശയില്‍ നിന്നും നിവേദനം വലിയ അശുദ്ധിയുള്ളവരായിരിക്കെ ഞാനും പ്രവാചകനും ഒരേ പാത്രത്തില്‍ നിന്നും കുളിക്കാറുണ്ടായിരുന്നു .ഞാന്‍ ആ൪ത്തവ കാരിയായിരിക്കെ, എന്നോടു തുറന്ന വസ്ത്രം ധരിക്കാന്‍ കല്‍പിക്കുകയും ഞങ്ങള്‍ ലൈംഗികമായി ബന്ധപ്പെടുകയും ചെയ്യാറുണ്ടായിരുന്നു (കിതാബ് അല്‍ഹൈള് .ബുഖാരി ) 6)ആയിശയില്‍ നിന്നും നിവേദനം ,നോമ്പുകാരനായിരിക്കെ പ്രവാചകന്‍ ഞാനു മായി ബന്ധപ്പെടുകയും എന്നെ ചുംബിക്കുകയും ചെയ്യുമായിരുന്നു .ആഗ്രഹങ്ങളില്‍ ന്നും വിട്ടു നിങ്ങളേക്കാള്‍ ശക്തവാനായിരുന്നു അദ്ദേഹം(കിതാബു അസ്സ്വിയാം ബു ഖാരി) 7)അബൂഹുറൈറയില്‍ നിന്നും നിവേദനം . ബാങ്കുവിളിക്കപ്പെടുകയും ഞങ്ങളെല്ലാം വരികള്‍ നേരെയാക്കി കാത്തുനില്കുകയുമായിരുന്നു .പ്രവാചകന്‍ വരികയും അദ്ദേ ഹം അദ്ദേഹത്തിന്റെ സ്ഥാനത്തു നില്‍ക്കുകയും ചെയ്തു. അപ്പോള്‍ കുളിനി൪ബന്ധ മാണെന്നുള്ള ഓ൪മ്മ വന്നു .ഞങ്ങളോടു അതേ സ്ഥാനങ്ങളില്‍ തന്നെ നില്‍ക്കുവാ ന്‍ കല്‍പിക്കുകയും ചെയ്തു .മുടിയില്‍ നിന്നും വെള്ളം ഒലിക്കുന്ന അവസ്ഥയില്‍ ത ന്നെ അദ്ദേഹം കുളി കഴിഞ്ഞുവന്നു .അങ്ങിനെ അദ്ദേഹം തക്ബീ൪ വിളിക്കുകയും ഞങ്ങളെല്ലാം അദ്ദേഹത്തോടൊപ്പം നമസ്കാരം നി൪വ്വഹിക്കുകയും ചെയ്തു. (കിതാ ബ് അല്‍ഗുസ്ല്‍ .ബുഖാരി) 8)അനസില്‍ നിന്നും നിവേദനം ,സൈദ് സൈനബയെ വിവാഹം മോചനം നട ത്താന്‍ തീരുമാനിച്ചു .സൈദ് സൈനബയോടു ഈ വിവരം പറയുകയും സൈനബ തന്റെ ആളുകളോടു ഈ വിഷയം ച൪ച്ച ചെയ്യണമെന്നു പറയുകയും ചെയ്തു .അതേ സമയം തന്നെ വഹ് യ് വരികയും പ്രവാചകന്‍ സൈനബയുടെ അനുവാദം ഇല്ലാ തെ തന്നെ അവരുടെ വീട്ടില്‍ പ്രവേശിക്കുകയും ചെയ്തു.തിബ്രിയുടെ തഫ്സീറില്‍ വി വരിക്കുന്നു :- പ്രവാചകന്‍ സൈദിനെ കാണാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്നു . അപ്പോള്‍ സൈദ് അവിടെ ഉണ്ടായിരുന്നില്ല .സൈനബ അവിടെ നിന്നു വസ്ത്രം മാറുന്നത് പ്രവാചകന്‍ കാണുകയും അവരുടെ സൗന്ദര്യത്തില്‍ പ്രവാചകന്‍ ആകൃ ഷ്ടനാവുകയും ചെയ്തു. സൈദ് നബിയുടെ ദത്തു പുത്രനായ കാരണം ,ജനങ്ങള്‍ തനി ക്കെതിരാകുമോ എന്നു ഭയന്ന പ്രവാചകന്‍ സൈദിനോടു തന്നെ സൈനബയെ കൂ ടെ നി൪ത്തുവാനും വിവാഹമോചനത്തില്‍ നിന്നും വിലക്കുകയും ചെയ്തു .ഒടുവില്‍ സൈദ് പൂ൪ണ്ണമായും വിവാഹമോചനത്തിനു സമ്മതിച്ചപ്പോള്‍ ,നിക്കാഹോ ,വി വാഹമൂല്ല്യമോ ,വിളംബരം അഥവാ അനുവാദമോ ഒന്നും ഇല്ലാതെ തന്നെ ആദ്യരാ ത്രി ആഘോഷിച്ചു.

Thursday, September 20, 2012

സ്വഹാബികളുടെ ഈമാന്‍ !

ജാബിര്‍ പറയുന്നു :ഞങ്ങള്‍ തിരുമേനിയോടൊപ്പം ഒരിക്കല്‍ നമസ്കരിച്ചുകൊണ്ടിരുന്നപ്പോള്‍ ഒട്ടകപ്പുറത്ത് ആഹാരസാധനങ്ങള്‍ കയറ്റിക്കൊണ്ട് ഒരു വ്യാപാര സംഘം അതു വഴി വന്നു. ജനങ്ങളുടെ ശ്രദ്ധ അങ്ങോട്ടു തിരിഞ്ഞു. പലരും പള്ളി വിട്ടിറങ്ങിപ്പോയി. അവസാനം പന്ത്രണ്ടു പേര്‍ മാത്രമാണു തിരുമേനിയോടൊപ്പം അവശേഷിച്ചത്. “വ്യാപാരമോ വിനോദമോ കാണുന്ന പക്ഷം നിന്നെ നില്‍ക്കുന്ന സ്ഥിതിയില്‍ വിട്ട് കൊണ്ട് അവര്‍ അങ്ങോട്ടു തിരിഞ്ഞു പോകും” എന്ന കുര്‍ ആന്‍ കല്‍പ്പന വന്നത് അപ്പോഴാണു. [ബുഖാരി ] രണ്ടു കാര്യം വ്യക്തം. അക്കാലത്തെ ഈമാനുള്ള അറബികള്‍ പോലും നബിയെയും അദ്ദേഹത്തിന്റെ ദൈവത്തെയും കാര്യമായി എടുത്തിരുന്നില്ല. നബിക്കു ദേഷ്യം വന്നാല്‍ അല്ലാഹുവിനും ദേഷ്യം വരുമായിരുന്നു, ഉടന്‍ ഒരു ആയത്തും അവതരിക്കുമായിരുന്നു !!!

Monday, February 27, 2012

ഉമറിന്റെ വെളിപാട് !

ഉമര്‍ പറയുന്നു: മൂന്നു വിഷയങ്ങളില്‍ അല്ലാഹുവിന്റെ കല്പനകളും എന്റെ അഭിപ്രായങ്ങളും ഒന്നായി വന്നു. ദൈവദൂതരേ മഖാമു ഇബ്രാഹീമിനെ നാം നമസ്കാരസ്ഥലമാക്കി വെച്ചാല്‍ നന്നായിരുന്നു എന്ന് ഒരിക്കല്‍ ഞാന്‍ തിരുമേനിയെ ഉണര്‍ത്തി. അപ്പോഴാണു മഖാമു ഇബ്രാഹീമിനെ നിങ്ങള്‍ നമസ്കാരസ്ഥലമാക്കുക എന്ന കല്പനയുണ്ടായത്. ദൈവദൂദരേ സ്വപത്നിമാരോട് ജനദൃഷ്ടിയില്‍ നിന്നു മറഞ്ഞിരിക്കാന്‍ കല്‍പ്പിച്ചെങ്കില്‍ നന്നായിരുന്നു, അവരോട് ഇന്നു ദുഷ്ടരും ശിഷ്ടരുമൊക്കെ സംസാരിക്കുന്നുണ്ടല്ലോ , എന്നു ഞാന്‍ പറഞ്ഞപ്പോഴാണു പര്‍ദ്ദയുടെ ആയത്ത് അവതരിച്ചത്. തിരുമേനിയുടെ പത്നിമാര്‍ തിരുമേനിക്കെതിരില്‍ സ്വാഭിമാനം ഉയര്‍ത്തിക്കൊണ്ടു സംഘടിച്ചു. അപ്പോള്‍ തിരുമേനി നിങ്ങളെ വിവാഹമുക്തരാക്കുന്ന പക്ഷം നിങ്ങളെക്കാള്‍ ഉത്തമരായ പത്നിമാരെ അല്ലാഹു അദ്ദേഹത്തിനു പകരം നല്‍കാനിടയുണ്ടെന്നു ഞാനാ പത്നിമാരോടു പറഞ്ഞു. അപ്പോഴാണു ഈ ആയത്ത് 66-5 അവതരിച്ചത്. [ബുഖാരി ,സി എന്‍ പരിഭാഷ, അധ്യായം 8 ---255]

അല്ലാഹുവിന്റെ മേല്‍ തുപ്പരുത് !

അല്ലാഹുവിന്റെ മേല്‍ തുപ്പരുത് !
അനസ് പറയുന്നു. തിരുമേനിക്ക് ഒരിക്കല്‍ (പള്ളിയില്‍)ഖിബ്ലയുടെ ഭാഗത്ത് അല്പം കഫം കണ്ടത് അസുഖകരമായി തോന്നി. അതിന്റെ ലക്ഷണം മുഖത്തു പ്രത്യക്ഷപ്പെട്ടു. തിരുമേനി എഴുന്നേറ്റ് അവിടെനിന്നും അതു നീക്കം ചെയത ശേഷം അരുളി:- “നിങ്ങളില്‍ ആരെങ്കിലും നിസ്കരിക്കാന്‍ നിന്നാല്‍ തന്റെ നാഥ നോടു രഹസ്യ സംഭാഷണം നടത്തുകയാണെന്നും അവനും ഖിബ്ലയ്ക്കുമിടയില്‍ നാഥന്‍ നില്‍ക്കുന്നുണ്ടെന്നും ഓര്‍ത്തു കൊള്ളട്ടെ. നിങ്ങളാരും മുന്‍ വശത്തേക്കു തുപ്പരുത്. ഇടതു ഭാഗത്തേക്കു തുപ്പട്ടെ. അല്ലെങ്കില്‍ കാലിന്റെ അടിയിലേക്ക് “ . ഇത് അരുളിയിട്ട് തിരുമേനി തന്റെ തട്ടമെടുത്ത് അതില്‍ തുപ്പി. അതിന്റെ ഒരു ഭാഗം മറ്റേ ഭാഗം കൊണ്ട് അമര്‍ത്തി. , “അല്ലെങ്കില്‍ അവന്‍ ഇങ്ങനെ ചെയ്യട്ടെ “ എന്നരുളി. [ബുഖാരി. അധ്യായം 8-സി എന്‍ പരിഭാഷ]

Tuesday, January 17, 2012

ഇസ്ലാമിക വൈദ്യം !

ഇബ്നു അബ്ബാസ് പറഞ്ഞു: ഹസന്‍ , ഹുസൈന്‍ എന്നിവരെ പിശാചിന്റെ ഉപദ്രവത്തില്‍നിന്നു രക്ഷിക്കണമെന്ന് തിരുമേനി പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു. ഇതേ വാക്യങ്ങള്‍ കൊണ്ടാണു നിങ്ങളുടെ പിതാവ് ഇബ്രാഹിം ,ഇസ്മായില്‍, ഇഷാഖ് എന്നിവരെ പിശാചിന്റെ ഉപദ്രവത്തില്‍നിന്നു രക്ഷിക്കാന്‍ വേണ്ടി പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നത് എന്ന് തിരുമേനി അരുളി. “എല്ലാ പിശാചുക്കളില്‍നിന്നും വിഷ ജന്തുക്കളില്‍നിന്നും ഉപദ്രവകരമായ ‘കരിംകണ്ണുകളി’ല്‍ നിന്നും അല്ലാഹുവിന്റെ തത്വസമ്പൂര്‍ണ്ണമായ വചനങ്ങള്‍ മുഖേന ഞാനിതാ അഭയം തേടുന്നു”.

“ആയിഷ പറയുന്നു: കണ്ണേറു തട്ടിയാല്‍ മന്ത്രിച്ചൂതാന്‍ നബി ഉപദേശിച്ചിട്ടുണ്ട്.”(ബുഖാരി-1925)

“ഉമ്മുസല്‍മ പറയുന്നു: മുഖത്തു പാടുള്ള ഒരു പെണ്‍കുട്ടിയെ അവിടുത്തെ വീട്ടില്‍ വെച്ചു കണ്ടപ്പോള്‍ തിരുമേനി അരുളി: “അവളെ നിങ്ങള്‍ മന്ത്രിച്ച് ഊതിക്കൊള്ളുക. അവള്‍ക്കു കണ്ണേറു തട്ടിയിരിക്കുന്നു. “(ബുഖാരി-1926)

പാമ്പു കടിച്ചാല്‍ ചികിത്സിക്കേണ്ടതെങ്ങനെയെന്നും നബി പഠിപ്പിച്ചിട്ടുണ്ട്.

“വിഷമുള്ള എന്തു ജന്തു കടിച്ചാലും മന്ത്രിച്ചൂതാന്‍ തിരുമേനി ഉപദേശിച്ചിട്ടുണ്ട്.”(ബുഖാരി-1928)
“ജാബിര്‍ പറയുന്നു: തിരുമേനി അരുളി : “രാവ് ഇരുട്ടിക്കഴിഞ്ഞാല്‍ നിങ്ങളുടെ കുട്ടികള്‍ വീട്ടില്‍നിന്നു പുറത്തു പോകുന്നതു തടഞ്ഞു കൊള്ളുക. കാരണം ആ സമയത്താണ് പിശാചുക്കള്‍ ഭൂമുഖത്തു പരക്കുന്നത്. “ (ബുഖാരി-1348)പിശാചുക്കളുടെ ഉപദ്രവം പല“ അബൂ ഹുറൈറ പറയുന്നു: തിരുമേനി അരുളി: “കോട്ടു വായ് പിശാചിന്റെ ഉപദ്രവത്തില്‍ പെട്ടതാണ്. നിങ്ങളില്‍ വല്ലവനും കോട്ടുവായ് വന്നാല്‍ അതിനെ കഴിയുന്നതും വിധം അടക്കട്ടെ . കോട്ടുവായ് ഇട്ടുകൊണ്ട് നിങ്ങള്‍ ‘ഹാ’ എന്നു പറയുമ്പോള്‍ പിശാചു ചിരിക്കും.” (ബുഖാരി-1350)
“നല്ല സ്വപ്നങ്ങള്‍ അല്ലാഹുവില്‍നിന്നുള്ളതാണ്. പേക്കിനാവുകള്‍ പിശാചിന്റെ വകയാണ്. നിങ്ങളിലാരെങ്കിലും പേക്കിനാവു കണ്ടാല്‍ അവന്‍ തന്റെ ഇടതുഭാഗത്തേക്ക് ഒന്നു തുപ്പുകയും പിശാചിന്റെ നാശത്തില്‍ നിന്നും രക്ഷ നേടാന്‍ അല്ലാഹുവിനോടു പ്രാര്‍ഥിക്കുകയും ചെയ്യട്ടെ. എങ്കില്‍ അത് അവനെ ഉപദ്രവിക്കുകയില്ല. “(ബുഖാരി-1351)
പനി നരകത്തിന്റെ ആവിയില്‍ പെട്ടതാണ്. വെള്ളം കൊണ്ടു തണുപ്പിക്കുക . നബി ബുഖാരി-1342
രാവിലെ എണീറ്റാല്‍ മൂക്കില്‍ മൂന്നു പ്രാവശ്യം വെള്ളം കയറ്റി ചീറ്റണം. എന്തുകൊണ്ടെന്നാല്‍ രാത്രി പിശാചു മൂക്കിലാണു കഴിച്ചു കൂട്ടുക . നബി -ബു: 1352
ഇബ്നുഅബ്ബാസ്‌(റ) പറയുന്നു: നബി(സ)അരുളി: രോഗശമനം മൂന്ന്‌ സംഗതികളില്‍ ഉണ്ട്‌. തേന്‍ കുടിക്കുക, കൊമ്പ്‌ വെയ്ക്കുക, ചൂടുവെക്കുക എന്നിവയാണവ. എന്‍റെ അനുയായികളോട്‌ ചൂട്‌ വെക്കരുതെന്ന്‌ ഞാനിതാനിര്‍ദ്ദേശിക്കുന്നു. (ബുഖാരി. 7. 71. 584)
അബൂസഈദ്‌(റ) പറയുന്നു: ഒരു മനുഷ്യന്‍ നബി(സ)യോട്‌ പറഞ്ഞു: എന്‍റെ സഹോദരന്‍റെ വയറിന്ന്‌ സുഖമില്ല. നബി(സ)അരുളി: നീ അദ്ദേഹത്തെ തേന്‍ കുടിപ്പിക്കുക ആ മനുഷ്യന്‍ രണ്ടാമതും നബി(സ)യുടെ അടുത്തുവന്നു ആവലാതിപ്പെട്ടു. നബി(സ) അരുളി: നീ അദ്ദേഹത്തെ തേന്‍ കുടിപ്പിക്കുക. മൂന്നാമതും വന്നു. അപ്പോഴും നീ അദ്ദേഹത്തെ തേന്‍ കുടിപ്പിക്കുകയെന്ന്‌ നബി(സ) അരുളി: വീണ്ടും അയാള്‍ വന്നുപറഞ്ഞു; ഞാനിങ്ങനെ ചെയ്തിട്ടും സുഖം കാണുന്നില്ല. നബി(സ) അരുളി: അല്ലാഹു പറഞ്ഞത്‌ സത്യം തന്നെ. നിന്‍റെ സഹോദരന്‍റെ വയറ്‌ കളവാക്കി നീ തേന്‍ തന്നെ കുടിപ്പിക്കുക. അദ്ദേഹത്തിന്‌ വീണ്ടും തേന്‍ കൊടുത്തപ്പോള്‍ രോഗം സുഖപ്പെട്ടു. (ബുഖാരി. 7. 71. 588)
ഖാലിദ്‌(റ) പറയുന്നു: ഞങ്ങള്‍ ഒരു യാത്രപുറപ്പെട്ടു. ഞങ്ങളുടെ കൂട്ടത്തില്‍ ഗാലിബ്‌(റ) ഉണ്ടായിരുന്നു. അദ്ദേഹം വഴിയില്‍ വെച്ച്‌ രോഗിയായി. മദീനയില്‍ വന്ന സന്ദര്‍ഭത്തിലും അദ്ദേഹം രോഗിതന്നെയാണ്‌. ഇബ്നു അബീഅതീഖ്‌(റ) അദ്ദേഹത്തെ സന്ദര്‍ശിച്ചു. അദ്ദേഹം ഞങ്ങളോട്‌ പറഞ്ഞു. നിങ്ങള്‍ ഈ കരിഞ്ചീരകം ഉപയോഗിക്കുക. അഞ്ചോ ഏഴോളണ്ണം എടുത്ത്‌ പൊടിക്കുക. ശേഷം സൈത്തൂണ്‍ എണ്ണ ചേര്‍ത്ത്‌ അദ്ദേഹത്തിന്‍റെ മൂക്കിലും ഇന്നഭാഗങ്ങളിലും ഒഴുക്കുക. തീര്‍ച്ചയായും ആയിശ(റ) പറയുന്നത്‌ ഞാന്‍ കേട്ടിട്ടുണ്ട്‌. നബി(സ) അരുളി: തീര്‍ച്ചയായും കരിഞ്ചീരകം മരണമൊഴിച്ചുളള എല്ലാ രോഗങ്ങള്‍ക്കും ശമനൌഷധമാണ്‌. (ബുഖാരി. 7. 71. 591)
അസ്മാഅ്‌(റ) നിവേദനം: പനി പിടിച്ച ഒരു സ്ത്രീയെ എന്‍റെയടുക്കല്‍ കൊണ്ടു വന്നാല്‍ ആദ്യം അവള്‍ക്ക്‌ വേണ്ടി പ്രാര്‍ത്ഥിക്കും. എന്നിട്ട്‌ തണുത്ത വെളളമെടുത്ത്‌ അതു അവളുടെ മാറിടത്തിലൊഴിക്കും. പനിയെ വെളളം കൊണ്ട്‌ തണുപ്പിക്കുവാന്‍ നബി(സ) ഞങ്ങളെ ഉപദേശിക്കാറുണ്ടായിരുന്നുവെന്ന്‌ പറയുകയും ചെയ്യും. (ബുഖാരി. 7. 71. 620)
സാബിതു(റ) പറയുന്നു: ഞാന്‍ അനസ്‌(റ)ന്‍റെ അടുത്ത്‌ പ്രവേശിച്ച്‌ എനിക്ക്‌ അസുഖം ബാധിച്ചിട്ടുണ്ടെന്ന്‌ പറഞ്ഞു. അപ്പോള്‍ അനസ്‌(റ)പറഞ്ഞു: നബി(സ)യുടെ മന്ത്രം ഞാന്‍ നിനക്ക്‌ മന്ത്രിക്കട്ടെയോ? അതെയെന്ന്‌ ഞാന്‍ പ്രത്യുത്തരം നല്‍കി. അപ്പോള്‍ അനസ്‌(റ) പ്രാര്‍ത്ഥിച്ചു. അല്ലാഹുവേ! ജനങ്ങളുടെ രക്ഷിതാവേ! പീഡനം ഇല്ലാതാക്കുന്നവനേ! നീ ശമനം നല്‍കേണമേ!. . . . . . . (ബുഖാരി. 7. 71. 638)
ആയിശ(റ) നിവേദനം: അല്ലാഹുവിന്‍റെ നാമത്തില്‍ നമ്മുടെ നാഥന്‍റെ അനുമതിയോടെ, നമ്മുടെ ഭൂമിയിലെ മണ്ണ്‌ നമ്മില്‍ ചിലരുടെ തുപ്പ്നീരോട്‌ കൂടി നമ്മുടെ രോഗിയുടെ രോഗത്തെ ശമിപ്പിക്കട്ടെ എന്ന്‌ നബി(സ) രോഗിയെ നോക്കിക്കൊണ്ട്‌ പ്രാര്‍ത്ഥിക്കും. (ബുഖാരി. 7. 71. 642
നിങ്ങള്‍ ഊദ് ഹിന്ദി ഉപയോഗിച്ചുകൊള്ളുക. അതിനു ഏഴു രോഗങ്ങളെ സുഖപ്പെടുത്താന്‍ കഴിവുണ്ട്. ബു:1917
തൊണ്ട വ്വേദനക്കു കുസ്ത്ുപായ്യോഗിക്കുക ബു:1918
നേരം പുലരുവോളം ഉറങ്ങുന്നത് പിശാച് ചെവിയില്‍ മൂത്രമൊഴിച്ചതുകൊണ്ടാണ് : നബിവചനം -ബുഖാരി-582
പാമ്പുകള്‍ കണ്ണിന്റെ കാഴ്ച്ക നശിപ്പിക്കും, ഗര്‍ഭം അലസിപ്പിക്കും. പാമ്പുകളെ കൊല്ലുക ! ബുഖാരി-1353
പ്ലേഗ് അല്ലാഹു അയക്കുന്ന ശിക്ഷയാണ്. അതു ബാധിച്ചു മരിച്ചാല്‍ രക്തസാക്ഷികളെപ്പോലെ സ്വര്‍ഗ്ഗം ഉറപ്പാണ്. 1412
തിരുമേനി ഒരു പാത്രം വെള്ളം വരുത്തി അതുകൊണ്ട് കയ്യും മുഖവും കഴുകിയ ശേഷം അതില്‍ തുപ്പി. എന്നിട്ട് അബൂ മൂസയോടും ബിലാലിനോടും പറഞ്ഞു: നിങ്ങള്‍ രണ്ടു പേരും അതില്‍ നിന്നും കുറേശെ കുടിക്കുക. മുഖത്തും നെഞ്ചിലും അല്പം തെളിക്കുകയും ചെയ്യുക. സന്തുഷ്ടരായിക്കൊള്ളുക. അവര്‍ പാത്രം എടുത്ത് അപ്രകാരം ആവര്‍ത്തിച്ചു. അന്നേരം ഉമ്മുസലമ മറക്കു പിന്നില്‍ നിന്നുകൊണ്ട് നിങ്ങള്‍ രണ്ടു പേരും മാതാവിനു വേണ്ടി അല്പം ബാക്കി വെക്കുക എന്നു പറഞ്ഞു. അതനുസരിച്ച് അതില്‍ നിന്നും കുറച്ച് അവര്‍ ബാക്കി വെക്കുകയും ചെയ്തു . ബുഖാരി -1628
കൂണ്‍ മന്നായില്‍ പെട്ടതാണ്. അതിന്റെ നീര്‍ നേത്ര രോഗത്തിനു മരുന്നാണ്. ബു:-16
അജ്വ ഇനത്തില്‍ പെട്ട ഏഴ് ഈത്തപ്പഴം എല്ലാ ദിവസവും കഴിക്കുന്നവര്‍ക്ക് വിഷബാധയോ മാരണമോ[സിഹ്ര്] ഏല്‍ക്കില്ല :- ബുഖാരി 1856
സിംഹത്തെ ഭയന്നോടും പോലെ കുഷ്ഠരോഗികളില്‍ നിന്നും ഓടിയകന്നു കൊള്ളൂക ബു:-1920
ചെവി വേദനയുണ്ടെങ്കില്‍ മന്ത്രിച്ചൂതുക.ബു:-1922
മുഖത്തു പാടുള്ള കുട്ടിയെ കണ്ടപ്പോള്‍ നബി അരുളി: അവളെ കണ്ണേറു ബാധിച്ചിരിക്കുന്നു. നിങ്ങള്‍ അവളെ മന്ത്രിച്ച് ഊതുക :- 1926
വല്ലവരുടെയും പാനീയത്തില്‍ ഈച്ച വീണാല്‍ അതിനെ നല്ലവണ്ണം അതില്‍ മുക്കിയ ശേഷം കുടിക്കുക, ഈച്ചയുടെ ഒരു ചിറകില്‍ രോഗവും മറ്റേ ചിറകില്‍ രോഗശമനവുമാണ്. നബിവചനം- ബുഖാരി- 1934