Monday, February 27, 2012

ഉമറിന്റെ വെളിപാട് !

ഉമര്‍ പറയുന്നു: മൂന്നു വിഷയങ്ങളില്‍ അല്ലാഹുവിന്റെ കല്പനകളും എന്റെ അഭിപ്രായങ്ങളും ഒന്നായി വന്നു. ദൈവദൂതരേ മഖാമു ഇബ്രാഹീമിനെ നാം നമസ്കാരസ്ഥലമാക്കി വെച്ചാല്‍ നന്നായിരുന്നു എന്ന് ഒരിക്കല്‍ ഞാന്‍ തിരുമേനിയെ ഉണര്‍ത്തി. അപ്പോഴാണു മഖാമു ഇബ്രാഹീമിനെ നിങ്ങള്‍ നമസ്കാരസ്ഥലമാക്കുക എന്ന കല്പനയുണ്ടായത്. ദൈവദൂദരേ സ്വപത്നിമാരോട് ജനദൃഷ്ടിയില്‍ നിന്നു മറഞ്ഞിരിക്കാന്‍ കല്‍പ്പിച്ചെങ്കില്‍ നന്നായിരുന്നു, അവരോട് ഇന്നു ദുഷ്ടരും ശിഷ്ടരുമൊക്കെ സംസാരിക്കുന്നുണ്ടല്ലോ , എന്നു ഞാന്‍ പറഞ്ഞപ്പോഴാണു പര്‍ദ്ദയുടെ ആയത്ത് അവതരിച്ചത്. തിരുമേനിയുടെ പത്നിമാര്‍ തിരുമേനിക്കെതിരില്‍ സ്വാഭിമാനം ഉയര്‍ത്തിക്കൊണ്ടു സംഘടിച്ചു. അപ്പോള്‍ തിരുമേനി നിങ്ങളെ വിവാഹമുക്തരാക്കുന്ന പക്ഷം നിങ്ങളെക്കാള്‍ ഉത്തമരായ പത്നിമാരെ അല്ലാഹു അദ്ദേഹത്തിനു പകരം നല്‍കാനിടയുണ്ടെന്നു ഞാനാ പത്നിമാരോടു പറഞ്ഞു. അപ്പോഴാണു ഈ ആയത്ത് 66-5 അവതരിച്ചത്. [ബുഖാരി ,സി എന്‍ പരിഭാഷ, അധ്യായം 8 ---255]

അല്ലാഹുവിന്റെ മേല്‍ തുപ്പരുത് !

അല്ലാഹുവിന്റെ മേല്‍ തുപ്പരുത് !
അനസ് പറയുന്നു. തിരുമേനിക്ക് ഒരിക്കല്‍ (പള്ളിയില്‍)ഖിബ്ലയുടെ ഭാഗത്ത് അല്പം കഫം കണ്ടത് അസുഖകരമായി തോന്നി. അതിന്റെ ലക്ഷണം മുഖത്തു പ്രത്യക്ഷപ്പെട്ടു. തിരുമേനി എഴുന്നേറ്റ് അവിടെനിന്നും അതു നീക്കം ചെയത ശേഷം അരുളി:- “നിങ്ങളില്‍ ആരെങ്കിലും നിസ്കരിക്കാന്‍ നിന്നാല്‍ തന്റെ നാഥ നോടു രഹസ്യ സംഭാഷണം നടത്തുകയാണെന്നും അവനും ഖിബ്ലയ്ക്കുമിടയില്‍ നാഥന്‍ നില്‍ക്കുന്നുണ്ടെന്നും ഓര്‍ത്തു കൊള്ളട്ടെ. നിങ്ങളാരും മുന്‍ വശത്തേക്കു തുപ്പരുത്. ഇടതു ഭാഗത്തേക്കു തുപ്പട്ടെ. അല്ലെങ്കില്‍ കാലിന്റെ അടിയിലേക്ക് “ . ഇത് അരുളിയിട്ട് തിരുമേനി തന്റെ തട്ടമെടുത്ത് അതില്‍ തുപ്പി. അതിന്റെ ഒരു ഭാഗം മറ്റേ ഭാഗം കൊണ്ട് അമര്‍ത്തി. , “അല്ലെങ്കില്‍ അവന്‍ ഇങ്ങനെ ചെയ്യട്ടെ “ എന്നരുളി. [ബുഖാരി. അധ്യായം 8-സി എന്‍ പരിഭാഷ]